ടോക്കിയോ: ജപ്പാൻ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി. ക്യാപ്റ്റനും ലിവർപൂൾ മിഡ്‌ഫീൽഡറുമായ വാതരു എൻഡോ പരിക്കിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായി. ടൂർണമെന്റിന് മുൻപായി പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ കഴിയാത്തതിനെ തുടർന്നാണ് ഈ 33-കാരന്റെ പിന്മാറ്റം. ഇതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.(Japan captain Wataru Endo ruled out of World Cup and announces international retirement)
നെതർലൻഡ്‌സിനെതിരായ ജപ്പാന്റെ ഉദ്ഘാടന മത്സരത്തിന് മൂന്ന് ദിവസം മുൻപാണ് നിർഭാഗ്യകരമായ ഈ തീരുമാനം. ബോറൂസിയ മോൺഷെൻഗ്ലാഡ്ബാക്കിന്റെ ഷൂട്ടോ മച്ചിനോയെ എൻഡോയ്ക്ക് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“തീർച്ചയായും ഈ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ട്. എന്നാൽ, ഖത്തർ ലോകകപ്പിന് ശേഷം ഈ ടീമിനെ നയിക്കാനും, ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തിലേക്ക് വളർത്താനും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” എൻഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജപ്പാൻ ഒരുനാൾ ലോകകപ്പ് ഉയർത്തുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും, ഇനി മുതൽ ടീമിനെ ഒരു ആരാധകനായി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ സണ്ടർലാൻഡിനെതിരായ മത്സരത്തിനിടെയാണ് എൻഡോയുടെ കാലിന് പരിക്കേറ്റത്. തുടർന്ന് വിശ്രമത്തിലായിരുന്ന താരം മെയ് 31-ന് ഐസ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചെങ്കിലും പരിക്ക് വീണ്ടും അലട്ടുകയായിരുന്നു.
Story Summary
Japan’s captain Wataru Endo has been ruled out of the upcoming World Cup due to a persistent foot injury and has announced his immediate retirement from international football. With other key players also sidelined by injuries, defender Ko Itakura has been named as the new captain to lead the team in Group F.

