ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനായി അമേരിക്കയിലെത്തിയ ഇറാൻ ടീമിന് നേരെ വൻ പ്രതിഷേധം. ലോസ് ഏഞ്ചൽസിൽ നടന്ന ഇറാന്റെ ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധവുമായി അണിനിരന്നത് (Iran World Cup Protest). മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ സ്റ്റേഡിയത്തിൽ വലിയൊരു വിഭാഗം കാണികൾ കൂവിവിളിച്ചു.
സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധക്കാർ ഇറാൻ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇറാന്റെ ഔദ്യോഗിക പതാക ചവിട്ടിമെതിക്കുകയും ചെയ്തു. ഇസ്ലാമിക വിപ്ലവത്തിന് മുൻപുള്ള ‘സിംഹവും സൂര്യനും’ അടങ്ങിയ പഴയ പതാകയുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഫിഫ ഈ പതാകയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും പല കാണികളും അത് സ്റ്റേഡിയത്തിനകത്ത് ഉയർത്തിക്കാട്ടി.
ഇറാൻ ടീം സർക്കാരിന്റെ പ്രതിനിധികളാണെന്നും തങ്ങളുടേതല്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. അതേസമയം, കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്നും തങ്ങൾ സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും ടീം ക്യാപ്റ്റൻ മെഹ്ദി തരേമി പ്രതികരിച്ചു.
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെയും കാണികളെയും തമ്മിൽ പിരിക്കാൻ പ്രയാസപ്പെട്ടു. സംഘർഷങ്ങൾക്കിടയിലും മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രാഷ്ട്രീയവും കായികവും തമ്മിലുള്ള ഈ വിഭജനം ലോകകപ്പ് വേദിയിലെ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Summary: Iran’s opening FIFA World Cup match in Los Angeles was marked by intense protests, with fans and demonstrators loudly booing the Iranian national anthem. Hundreds of Iranian Americans protested against the team, viewing them as symbols of the Tehran government, and waved the banned pre-revolutionary “lion-and-sun” flag.

