ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചു. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഡിആർ കോംഗോയുടെ ആദ്യ ഗോളും ആദ്യ പോയിന്റുമാണ് ഈ മത്സരത്തിലൂടെ പിറന്നത്. യോവാൻ വിസ്സയുടെ തകർപ്പൻ ഹെഡറിലൂടെയാണ് കോംഗോ ചരിത്രനേട്ടം സ്വന്തമാക്കിയത്.(FIFA World Cup 2026, DR Congo Holds Portugal To Historic Draw)
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആറാം ലോകകപ്പിലാണ് ബൂട്ട് കെട്ടിയത്. 2006-ലെ അരങ്ങേറ്റത്തിന് ശേഷം തുടർച്ചയായി ആറ് ലോകകപ്പുകളിൽ കളിക്കുന്ന റൊണാൾഡോ, ലയണൽ മെസ്സിക്കൊപ്പമുള്ള റെക്കോർഡ് പങ്കിടുകയാണ്. എന്നാൽ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഈ പോർച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചില്ല.
ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ചതും ആഴമുള്ളതുമായ സ്‌ക്വാഡുകളിലൊന്നാണ് പോർച്ചുഗലിന്റേത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റീഞ്ഞ, ജോവോ നെവ്‌സ്, റാഫേൽ ലിയാവോ, റൂബൻ ഡിയാസ് തുടങ്ങി ലോകോത്തര താരങ്ങൾ അണിനിരന്നിട്ടും, കോംഗോയുടെ കടുപ്പമേറിയ പ്രതിരോധത്തെ മറികടക്കാൻ പോർച്ചുഗലിന് കഴിഞ്ഞില്ല.
Story Summary
In a historic clash at the FIFA World Cup 2026, DR Congo secured their first-ever World Cup point and goal, holding a star-studded Portugal team to a 1-1 draw. Cristiano Ronaldo made his record-equaling sixth World Cup appearance, but the Portuguese side struggled to break down Congo’s defense.

