മുംബൈയിൽ ചിത്രീകരണം നടക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ ബഹുഭാഷാ ചിത്രം ‘ലവ് ആൻഡ് വാർ’ സെറ്റിൽ തൊഴിലാളി മരിച്ച സംഭവത്തിൽ നിർമ്മാതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (Love And War Movie Set Death). ജൂൺ 17-ന് റോയൽ പമ്പ് സ്റ്റുഡിയോയിൽ വെച്ച് 42-കാരനായ ചന്ദ്രധാരി സിംഗ് യാദവ് എന്ന തൊഴിലാളിയാണ് ദാരുണമായി മരണപ്പെട്ടത്. സെറ്റിലെ സുരക്ഷാ വീഴ്ചകളാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ചുകൊണ്ടാണ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയച്ച കത്തിൽ, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ബൻസാലിക്കും നിർമ്മാണ കമ്പനിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സെറ്റിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉന്നതതല ഓഡിറ്റ് നടത്തണമെന്നും, അത് പൂർത്തിയാകുന്നത് വരെ ചിത്രീകരണം നിർത്തിവെക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ സംരക്ഷണത്തിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ബൻസാലിയുടെ മുൻ ചിത്രങ്ങളുടെ സെറ്റുകളിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടന ഓർമ്മിപ്പിക്കുന്നു.
Summary: The All Indian Cine Workers Association (AICWA) has demanded an FIR against filmmaker Sanjay Leela Bhansali and the production team of ‘Love & War’ following the death of crew member Chandradhari Singh Yadav on set. Citing alleged safety lapses, the association has requested an independent probe, a comprehensive safety audit of the set, and the suspension of shooting activities until compliance is verified.

