ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് നടനായും നിരൂപകനായും ശ്രദ്ധേയനായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ ഏഴ് ഭാഷകളിലായി അറുപതിലധികം സിനിമകളിലും നൂറ്റമ്പതിലധികം ഷോർട്ട് ഫിലിമുകളിലും സത്യേന്ദ്ര അഭിനയിച്ചിട്ടുണ്ട്.(Actor And Film Critic S Sathyendra Passes Away In Chennai)
‘ലിയോ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റിവ്യൂകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ സത്യേന്ദ്ര, ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ആന്ധ്രാപ്രദേശിൽ ജനിച്ച് കർണാടകയിൽ വളർന്ന സത്യേന്ദ്ര, മൺവാസനൈ, സത്യ, ജയിൽ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 2021-ൽ വസന്ത ബാലൻ സംവിധാനം ചെയ്ത ‘ജയിൽ’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അഭിനയത്തിന് പുറമെ 15 ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Story Summary
Veteran actor and film critic S. Sathyendra, known for his work in over 60 films across several South Indian languages, passed away in Chennai. While he gained recent fame through social media movie reviews, he was a seasoned figure in the industry with a long career spanning back to the early days of Rajinikanth’s fame.

