Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCrimeകായംകുളത്ത് ക്രൂരത: വയോധികയുടെ മൃതദേഹം കയ്യും കാലും കെട്ടി കല്ലിനൊപ്പം കായലിൽ...

കായംകുളത്ത് ക്രൂരത: വയോധികയുടെ മൃതദേഹം കയ്യും കാലും കെട്ടി കല്ലിനൊപ്പം കായലിൽ താഴ്ത്തിയ നിലയിൽ | Kayamkulam Murder

🎙️ Latest Podcast

ആലപ്പുഴ: കായംകുളത്ത് കായലിൽ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. തങ്കമ്മയുടെ (80) മൃതദേഹമാണ് കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് ഇവരെ വീട്ടിൽ നിന്ന് കാണാതാകുന്നത്.(Kayamkulam Murder Missing Elderly Woman Body Found Tied In Lake)

മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ കവർച്ചാ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തങ്കമ്മ വീട്ടിൽ തനിച്ചായിരുന്നു താമസം. മകൻ കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലും, വിവാഹിതയായ മകൾ ഭർത്താവിന്റെ വീട്ടിലുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം തങ്കമ്മയെ വീട്ടുപരിസരത്ത് കാണാതായതിനെ തുടർന്ന് നാട്ടുകാരാണ് മകളെ വിവരം അറിയിച്ചത്.

തുടർന്ന് മകൾ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അമ്മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മകൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മീൻപിടിക്കാൻ പോയ തൊഴിലാളികൾ കായലിന് നടുവിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. തങ്കമ്മയുടെ കയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട ശേഷം, മൃതദേഹം വെള്ളത്തിൽ പൊങ്ങി വരാതിരിക്കാൻ കല്ലിൽ കെട്ടിവെച്ചാണ് കായലിൽ താഴ്ത്തിയിരുന്നത്.

Story Summary

The body of an 80-year-old woman, Thankamma, who went missing two days ago, was found tied with ropes and weighted down with a stone in Kayamkulam lake. Since her ornaments were missing, Kanakakkunnu police suspect a murder-for-gain angle.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.