Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCrimeകൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട: 19 ഗ്രാം MDMAയുമായി കോഴിക്കോട് സ്വദേശി...

കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട: 19 ഗ്രാം MDMAയുമായി കോഴിക്കോട് സ്വദേശി പിടിയിൽ | Inter State Drug Kingpin Arrested

🎙️ Latest Podcast

റിപ്പോർട്ട് :അൻവർ ഷരീഫ് 

കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എം ഡി എം എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 19 ഗ്രാമോളം എം ഡി എം എ പിടികൂടിയത്.(Inter State Drug Kingpin Arrested In Kondotty During Operation Toofan)

ഇയാളെ ചോദ്യം ചെയ്തതിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലാ അമീറിന് മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോൺ ഐ പി എസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ അനുദാസ് കെ, സബ് ഇൻസ്പക്ടർ സത്യജിത്ത് എം എസ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ്, രതീഷ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്‌റ്റേഷനിലെ അബ്‌ദുള്ള ബാബു, അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Story Summary

A notorious leader of an inter-state drug trafficking ring, Ameer (41), was arrested by police in Kondotty during ‘Operation Toofan’ raids. Authorities recovered 19 grams of MDMA from his rented quarters, and the arrest is expected to lead to further breakthroughs regarding the inter-state drug network operating across multiple districts in Kerala.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.