HomeCrimeഅവിനാശ് ഭാര്യയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൃതദേഹത്തിൻ്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു: USൽ...

അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൃതദേഹത്തിൻ്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു: USൽ പുറത്തായത് ഞെട്ടിക്കുന്ന കൊല | Indian Techie Arrested In US

വാഷിംഗ്ടൺ: യു.എസിലെ ബെല്ലെവ്യൂവിൽ വെച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ക്രൈം സീൻ കൃത്രിമമായി നിർമ്മിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒമ്പത് മാസങ്ങൾക്ക് ശേഷം പിടിയിൽ. മുപ്പതുകാരനായ അവിനാഷ് നാർനെയാണ് ഭാര്യ രാജിത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസിൽ യു.എസ് പൊലീസിന്റെ പിടിയിലായത്. 2025 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.(Indian Techie Arrested In US For Murdering Wife Raajitha Sabbineni After Nine Months)

2025 ഒക്ടോബർ 27-നാണ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായ അവിനാഷ്, ഭാര്യ ബാത്റൂമിൽ കയറി വാതിലടച്ചെന്നും തുറക്കുന്നില്ലെന്നും കാണിച്ച് പൊലീസിനെ വിളിക്കുന്നത്. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ രാജിതയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയി 40 മിനിറ്റിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ ബാത്റൂമിൽ ലോക്ക് ചെയ്ത നിലയിൽ കണ്ടതെന്നായിരുന്നു അവിനാഷ് ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾ പുറത്തുപോയ സമയത്ത് വീട്ടിലേക്ക് മറ്റാരും കയറിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രാജിതയുടേത് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അവിനാഷിന് ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5-ന് രാജിതയുമായുള്ള അറേഞ്ച്ഡ് മാരേജ് നടക്കുന്നത്. അവിനാഷിന്റെ കാമുകി ഈ വിവാഹത്തിലും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം, ഭാര്യ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസിനോട് പറയുന്ന സമയത്ത് പോലും അവിനാഷ് കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. കൂടാതെ രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം ഇയാൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

അവിനാഷ് തനിക്ക് നൽകുന്ന ജ്യൂസുകൾക്കും പാനീയങ്ങൾക്കും കയ്പ്പ് അനുഭവപ്പെടുന്നുണ്ടെന്ന് കാണിച്ച് രാജിത മുൻപ് ഭർത്താവിന് അയച്ച മെസ്സേജുകളും പൊലീസ് കണ്ടെടുത്തു. മരിച്ച ദിവസം അവിനാഷ് ഉണ്ടാക്കി നൽകിയ സ്മൂത്തിക്ക് കഫ് സിറപ്പിന്റെയും മരുന്നിന്റെയും രുചിയാണെന്ന് രാജിത മെസ്സേജ് അയച്ചിരുന്നു. ജൂലൈ 5-നാണ് പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയത്. നിലവിൽ 5 മില്യൺ ഡോളർ ജാമ്യതുകയിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് യു.എസ് അധികൃതർ വ്യക്തമാക്കുന്നത്.

Story Summary

A 30-year-old Indian IT professional, Avinash Narne, was arrested in the US for the first-degree murder of his wife, Raajitha Sabbineni, nine months after staging her death as a suicide. Investigations revealed that Narne strangled his wife due to an ongoing extramarital affair in India, sent a photo of the corpse to his girlfriend, and had previously attempted to poison the victim’s drinks.

Clickable Info Box