കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട മുഹമ്മദ് ഫസൽ വധക്കേസിൽ നിർണ്ണായക തെളിവായ രക്തക്കറ പുരണ്ട തൂവാല കോടതിയിൽ നിന്നും കാണാതായി. എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന ഈ തൊണ്ടിമുതലാണ് ദുരൂഹമായ സാഹചര്യത്തിൽ നഷ്ടപ്പെട്ടതായി വ്യക്തമായത്.(Fazal Murder Case Missing Handkerchief Evidence CBI Launches Probe)
കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം പുറത്തറിഞ്ഞത്. വിസ്താരവേളയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ജീവനക്കാർ തൊണ്ടിമുതലുകൾ അടങ്ങിയ പാക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാൽ ‘തൂവാല’ എന്ന് രേഖപ്പെടുത്തിയിരുന്ന ഭാഗം കൃത്യമായി കീറിയ നിലയിലുള്ള ഒരു കവറാണ് കോടതിയിൽ സമർപ്പിച്ചത്.
ഈ കവർ പിന്നീട് മറ്റൊരു കവറിനുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഇതിന്റെ പുറം കവറിൽ ‘എലി കരണ്ടു നശിപ്പിച്ചത്’ എന്ന് എഴുതിവെച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ വിവരശേഖരണവും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Story Summary
A key piece of evidence, a blood-stained handkerchief, went missing from court custody during the trial of the Thalassery Fazal murder case at the Ernakulam CBI Special Court. The envelope containing the item was found torn with a handwritten note claiming it was “destroyed by rats,” prompting a CBI probe into potential tampering.

