ബാങ്കോക്ക്: തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭയുടെ ആരോഗ്യനില വിവിധ അവയവങ്ങളിലുണ്ടായ അണുബാധയെത്തുടർന്ന് കൂടുതൽ വഷളായതായി തായ് രാജകൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു (Thai Princess Bajrakitiyabha Health Condition). ഹൃദയമിടിപ്പിലെ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ലെന്നും വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വജിരാലോങ്കോൺ രാജാവിന്റെ മൂത്ത മകളായ 47 കാരിയായ രാജകുമാരി 2022 ഡിസംബർ മുതൽ അബോധാവസ്ഥയിലാണ്.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുഴഞ്ഞുവീണ അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രാജകുമാരിക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വയറ്റിലുണ്ടായ അണുബാധയെത്തുടർന്ന് കുടലുകളിൽ വീക്കമുണ്ടാവുകയും, ഇത് രക്തസമ്മർദ്ദം താഴുന്നതിനും ഹൃദയമിടിപ്പ് ക്രമാതീതമാകുന്നതിനും കാരണമായി. ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം സാധാരണ നിലയിലാക്കാൻ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സഹായം നൽകുന്നുണ്ടെങ്കിലും ആരോഗ്യനില പ്രതിദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം അവരുടെ ആരോഗ്യസ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കൊട്ടാരം അധികൃതർ കൂട്ടിച്ചേർത്തു.
Summary: The medical condition of Thai Princess Bajrakitiyabha has severely worsened due to multiple organ infections, with doctors unable to stabilize her irregular heart rate, the Royal Palace announced. The 47-year-old eldest daughter of King Vajiralongkorn has been in a coma since collapsing from a heart condition in December 2022.

