HomeCrimeമദ്യലഹരിയിലെ വെളിപ്പെടുത്തൽ വിനയായി: ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി...

മദ്യലഹരിയിലെ വെളിപ്പെടുത്തൽ വിനയായി: ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി അറസ്റ്റിൽ | Elderly Woman Murdered

തൃശൂർ: ഗുരുവായൂർ റെയിൽവേ ഗേറ്റിന് സമീപം വയോധികയെ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ സുരേഷിനെ (55) പോലീസ് അറസ്റ്റ് ചെയ്തു.(Elderly Woman Murdered And Dumped Into Well In Guruvayur)

മദ്യപാനത്തിനിടയിൽ പ്രതി സുഹൃത്തിനോട് നടത്തിയ കൊലപാതക വെളിപ്പെടുത്തലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. ഗുരുവായൂരും പരിസരത്തും ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന തന്നോട്, സുഹൃത്തായ സുരേഷ് മദ്യപിക്കുന്നതിനിടെ ഒരു സ്ത്രീയെ കൊലപ്പെടുത്തി വാടകവീട്ടിലെ കിണറ്റിൽ തള്ളിയ കാര്യം പറയുകയായിരുന്നുവെന്ന് അനിൽ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വാടകക്കെട്ടിടത്തിലെ താൽക്കാലിക മുറിയിൽ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സുരേഷിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിൽ കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്. മൃതദേഹം രാത്രി തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെ ചില തർക്കങ്ങളെ തുടർന്ന് കുറുപ്പംപടിയിൽ നിന്നും ഗുരുവായൂരിലെത്തിയ സുരേഷ് റെയിൽവേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചാണ് കൊല്ലപ്പെട്ട വയോധികയെ ഇയാൾ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണ് കഴിയുന്നതെന്നും സംരക്ഷിക്കാമെന്നും പറഞ്ഞ് കഴിഞ്ഞ ഒൻപതാം തീയതിയാണ് ഇവരെ സുരേഷ് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് പുറത്തുപോയി മദ്യപിച്ചെത്തിയ സുരേഷ് ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും, ഇതിനിടെ ബോധരഹിതയായ വയോധിക മരണപ്പെട്ടുവെന്ന് കരുതി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തുകയുമായിരുന്നു.

Story Summary

A 76-year-old woman from Chelakkara was murdered and dumped into a well with stones tied to her body near the Guruvayur railway gate. The crime came to light after the accused, Suresh, confessed to the murder to a friend during a drinking session, leading to his prompt arrest by the Thrissur police.

Clickable Info Box