തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.(Attukal suicide case, Athul remanded after suicide of wife Arathi in Attukal reveals domestic abuse)
ആരതിയുടെ ശരീരത്തിൽ പഴയതും പുതിയതുമായി 17 മുറിവുകൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും, അച്ഛനമ്മമാർ നൽകിയ സ്വർണ്ണാഭരണങ്ങളും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും ആരതിയുടെ കുറിപ്പിലുണ്ട്. ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സ്നേഹമോ പരിഗണനയോ ലഭിച്ചില്ലെന്നും, തന്റെ വിഷമങ്ങൾ ആരും കേൾക്കാൻ തയ്യാറായില്ലെന്നും ആരതിയുടെ നിസ്സഹായാവസ്ഥ കുറിപ്പിൽ നിന്ന് വ്യക്തമാണ്.
സ്വർണ്ണാഭരണങ്ങൾ പണയം വെച്ചിട്ടും അതുലിന് വലിയ കടബാധ്യതകൾ നിലനിന്നിരുന്നുവെന്നും, ഇതേ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നതായും കുടുംബം വെളിപ്പെടുത്തുന്നു. എന്നാൽ, ആരതിയുടെ കുടുംബത്തിന്റെ ആരോപണങ്ങളെ അതുലിന്റെ വീട്ടുകാർ പൂർണ്ണമായും നിഷേധിച്ചു. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിന്റെ കുടുംബം അവകാശപ്പെടുന്നത്.
Story Summary
A tragic suicide case in Attukal has exposed severe domestic abuse, with the victim’s suicide note and chat history revealing consistent physical violence by her husband, Atul. While the victim’s family alleges that Atul and his parents exploited her financially and physically, the accused remains in judicial custody facing charges of domestic violence and abetment of suicide.

