തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Attempt to rape mother-in-law in Varkala, Police intensify search)
പ്രതിയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരമായ അതിക്രമം നടന്നത്. കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന 52-കാരിയെ മരുമകൻ വായ് പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
അക്രമിയെ പ്രതിരോധിച്ച വീട്ടമ്മ ബഹളം വെച്ച് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതി ഒളിവിലാണ്.

