HomeKeralaസംസ്ഥാനത്ത് വിവിധയിടങ്ങളിൽ കള്ളവോട്ട് പരാതി; പലയിടത്തും വാക്കേറ്റവും പ്രതിഷേധവും | Kerala...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കള്ളവോട്ട് പരാതി; പലയിടത്തും വാക്കേറ്റവും പ്രതിഷേധവും | Kerala Election 2026 Bogus Vote Complaints

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നു (Kerala Election 2026 Bogus Vote Complaints). ഒറ്റപ്പാലം, തിരൂർ, കൊച്ചി, കാട്ടാക്കട മണ്ഡലങ്ങളിലാണ് പ്രധാനമായും പരാതികൾ റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും ഇത് മുന്നണി പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനും പ്രതിഷേധത്തിനും കാരണമായി.

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. മീറ്റ്‌ന സീനിയർ ബേസിക് സ്‌കൂൾ (ബൂത്ത് 168, 169), പടിഞ്ഞാർക്കര എൽപി സ്‌കൂൾ (ബൂത്ത് 163), അമ്പലപ്പാറ എഎൽപി സ്‌കൂൾ (ബൂത്ത് 98) എന്നിവിടങ്ങളിലാണ് ആക്ഷേപം ഉയർന്നത്. സ്വന്തം വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് പരാതിപ്പെട്ട വോട്ടർമാർക്ക് പിന്നീട് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.

തിരൂർ, ആനപ്പടി സ്വദേശി സജീറ മോളുടെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതിയുണ്ട്. സ്ലിപ് വാങ്ങി കൈയിൽ മഷി പുരട്ടിയ ശേഷമാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടു എന്ന വിവരം ഉദ്യോഗസ്ഥർ യുവതിയെ അറിയിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച് നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

കാട്ടാക്കടയിൽ വയോധികന്റെ വോട്ട് സമ്മതമില്ലാതെ അങ്കണവാടി ഹെൽപ്പർ രേഖപ്പെടുത്തിയതായി പരാതി. സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 71-ാം നമ്പർ ബൂത്തിൽ സത്യൻ എന്ന വോട്ടറുടെ വോട്ടാണ് ഹെൽപ്പർ ചെയ്തത്. കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ വന്ന തന്റെ വോട്ട് അരിവാളിന് ചെയ്തതായി സത്യൻ ആരോപിച്ചു. ഇത് ബൂത്ത് പരിസരത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിൽ കുഞ്ഞുമോൾ എന്ന വോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി. പിന്നീട് ഇവർ ടെൻഡർ വോട്ട് ചെയ്തു. വോട്ടറായ ഷാജിമോന്റെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി പരാതി. തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തിയതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഷാജിമോൻ ഇതിനെതിരെ പരാതി നൽകി.

തിരുവനന്തപുരം സെൻട്രൽ, ബീമാപ്പള്ളി ഗവ. യുപി സ്കൂളിലെ 200-ാം നമ്പർ ബൂത്തിൽ നസീമയുടെ വോട്ട് മറ്റാരോ ചെയ്തതായി എൽഡിഎഫ് പരാതിപ്പെട്ടു. കള്ളവോട്ട് ആരോപണങ്ങൾ ഉയർന്ന ബൂത്തുകളിൽ ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ പരിശോധന നടത്തുമെന്നാണ് സൂചന.

Story Summary:
Several allegations of fraudulent voting (caged voting) were reported across Kerala during the assembly elections. Complaints emerged in Ottapalam, Tirur, Kochi, and Kattakkada. In Ottapalam, voters in four booths had to cast tender votes after discovering their votes were already cast. In Kattakkada, an elderly voter alleged an Anganwadi helper cast his vote for a different party without consent, sparking a clash between UDF and LDF workers. Similar incidents were reported in Ambalappuzha and Thiruvananthapuram Central.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...