കണ്ണൂർ: പാനൂരിലെ ഗസ്റ്റ് ലക്ചറർ ആദിത്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരണ്‍, യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.(Adithya death case, CCTV Footage Shows Suspect Assaulting Adithya In Payyannur Case)
ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. മകൾ നേരിട്ട മർദനത്തെക്കുറിച്ച് ആദിത്യയുടെ അമ്മ പാനൂർ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.
ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്ക് വഴിവെച്ചു. ആദിത്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ, മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്.
Story Summary
The police have obtained crucial CCTV footage showing suspect Sharan assaulting teacher Adithya in Thalassery, prior to her suicide. Investigations reveal that Sharan had been harassing Adithya after she tried to end their relationship, including sending defamatory messages to her relatives, which eventually pushed her to take her own life.

