തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.(Kerala Heavy Rains CM VD Satheesan Reviews Situation Special Relief Preparedness in Pathanamthitta)
സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്നുള്ളവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് 165 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായതായും കണക്കാക്കുന്നു.
കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
ദുരന്തനിവാരണ സെക്രട്ടറി യോഗം ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഡാമുകൾ തുറന്നുവിട്ടതിനെ ചൊല്ലി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary
Chief Minister V. D. Satheesan chaired an emergency meeting to review the severe monsoon situation in Kerala, assuring that special arrangements are being made for flood-hit Pathanamthitta and that the overall situation is under control. The heavy rains have claimed 15 lives with 7 people missing, leading to the setup of 316 relief camps and crop damage across 165 hectares.


