അരൂർ: അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശനെ (72) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Aroor death news). തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ സംഭവത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസിന്റെ വിലയിരുത്തൽ.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് രമേശനെ അടുക്കളയിൽ മലർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മകൾ വിദേശത്തുനിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രമേശൻ കോൾ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് അയൽവാസി വീട്ടിലെത്തി പരിശോധിച്ചതും തുടർന്ന് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതും.
ഒരു കൈ അടുക്കളയിലെ സ്ലാബിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിന്നിലേക്ക് കുഴഞ്ഞു വീഴുന്നതിനിടെ സ്ലാബിൽ പിടിത്തമിടാൻ ശ്രമിച്ചതാകാമെന്നും, വീഴ്ചയിൽ നിലത്തോ തറയിലോ തല തട്ടി മുറിവേറ്റതാകാമെന്നുമാണ് പോലീസിന്റെ അനുമാനം. മൃതദേഹം തുടർന്നുള്ള പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Summary:
A 72-year-old man, KK Rameshan, was found dead inside his home at Aroor. Although head injuries were present, preliminary police investigations suggest no foul play, indicating he likely collapsed due to a medical condition.


