തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി തടഞ്ഞ് തിരുവനന്തപുരം നഗരസഭ. സുഗതന് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഹാജരാകുന്നതിന് ആറു മാസത്തെ അവധി അനുവദിച്ചുകൊണ്ട് കൗൺസിൽ തീരുമാനമെടുത്തു.(Thiruvananthapuram Corporation council grants six month leave to KAAPA accused BJP councillor Sugathan)
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിൽ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് അപേക്ഷ പാസ്സാക്കിയത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സുഗതന് പദവി നഷ്ടപ്പെടുമായിരുന്നു. ഇത് ഒഴിവാക്കാൻ ബി.ജെ.പി അവതരിപ്പിച്ച അവധി അപേക്ഷയെ രണ്ട് സ്വതന്ത്ര അംഗങ്ങളും മേയർ വി.വി. രാജേഷും പിന്തുണയ്ക്കുകയായിരുന്നു.
ജയിലിൽ കഴിയുന്ന കാപ്പ കേസ് പ്രതിക്ക് അവധി അനുവദിക്കുന്നതിനെതിരെ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി കനത്ത പ്രതിഷേധമുയർത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പും ബഹളവും വകവെക്കാതെ ഭൂരിപക്ഷം ഉയർത്തി അപേക്ഷ അംഗീകരിച്ചതായി മേയർ അറിയിക്കുകയായിരുന്നു.
Story Summary
The Thiruvananthapuram Corporation council approved a six-month leave application for KAAPA-accused BJP councillor R. Sugathan, rescuing him from disqualification due to absence. Supported by 51 votes, including two independent councillors and Mayor V.V. Rajesh, the decision was passed amid loud protests and chaotic scenes from opposition LDF and UDF members in the council hall.


