ന്യൂഡൽഹി: ഡൽഹി പോലീസിന്റെ തിടുക്കത്തിലുള്ള അറസ്റ്റ് നീക്കങ്ങൾക്കെതിരെ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയെ സമീപിച്ചു. തനിക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.(Aishe Ghosh Moves Patiala House Court against Delhi Police)
അതേസമയം, സി.പി.എം കേന്ദ്ര ഓഫീസായ എ.കെ.ജി ഭവനിൽ കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സി.പി.എം നീക്കം. പാർട്ടി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ചു കയറിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സി.പി.ഐ.എം തീരുമാനം.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മഫ്തിയിലെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ എ.കെ.ജി ഭവനിലുണ്ടായിരുന്ന ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. എന്നാൽ ഓഫീസിലുണ്ടായിരുന്ന മുതിർന്ന സി.പി.എം നേതാക്കൾ ഇടപെട്ട് പോലീസിനെ തടയുകയായിരുന്നു. ഇതിന് ശേഷവും രാത്രി വൈകി മഫ്തിയിലെത്തിയ പോലീസുകാർ പാർട്ടി ഓഫീസിന് മുന്നിൽ തങ്ങിയിരുന്നു.
Story Summary
SFI All India Joint Secretary Aishe Ghosh has moved the Patiala House Court seeking cancellation of the arrest warrant issued against her. Meanwhile, CPM has decided to approach the Supreme Court against the Delhi Police’s attempt to enter its central office, AKG Bhavan, to arrest her. The party termed the police action a political vendetta triggered by Ghosh’s participation in recent student protests at Jantar Mantar.


