ഉഡുപ്പി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രകോപനപരവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ഉഡുപ്പി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ്ണയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഉഡുപ്പി ടൗൺ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എം.എൽ.എയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ അറിയിച്ചു.(Hate Speech Rahul Gandhi, FIR Registered Against BJP MLA Yashpal Suvarna)
ഉഡുപ്പി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അശോക് കുമാർ കൊടുവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച കോൺഗ്രസിനും സി.ജെ.പിക്കും എതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് യശ്പാൽ സുവർണ്ണ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.
“രാഹുൽ ഗാന്ധി 24 മണിക്കൂറും ലഹരിയുടെ സ്വാധീനത്തിലാണ്” എന്ന് ആരോപിച്ച എം.എൽ.എ, “രാഹുലിന്റെ കുടുംബ പരമ്പരയെ തങ്ങൾ തകർത്തുകളയും” എന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ.സിറുമായ മഞ്ജുനാഥ് ഭണ്ഡാരി ആരോപിച്ചു. വിഷയത്തെ കർണാടക സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രിയങ്ക് ഖാർഗെയുമായി സംസാരിച്ച് കടുത്ത നിയമനടപടികൾ ഉറപ്പാക്കുമെന്നും മഞ്ജുനാഥ് ഭണ്ഡാരി വ്യക്തമാക്കി.
Story Summary
Udupi Town Police filed an FIR against BJP MLA Yashpal Suvarna for making allegedly inflammatory and hate-filled remarks against Lok Sabha Opposition Leader Rahul Gandhi during a protest. Following a complaint by Udupi District Congress President Ashok Kumar Kodavoor, legal proceedings were initiated under Bharatiya Nyaya Sanhita (BNS) sections.


