ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഇഡിയറ്റ്’, ‘അന്ധഭക്ത്’ എന്നീ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷ അംഗങ്ങളും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ഭരണപക്ഷം ആരോപിച്ചു.(Rahul Gandhi Idiot Andhbhakt Remark Lok Sabha Kiren Rijiju Objection)
എന്നാൽ താൻ ഈ പരാമർശങ്ങൾ സർക്കാരിനെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് രാഹുൽ ഗാന്ധി സഭയിൽ വ്യക്തത വരുത്തി. തന്റെ വാചകങ്ങൾ സർക്കാരിനോ ഭരണപക്ഷ അംഗങ്ങൾക്കോ എതിരെയുള്ള വ്യക്തിപരമായ അധിക്ഷേപമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഈ വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും സ്പീക്കറോട് അഭ്യർത്ഥിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് സഭയിൽ ഉപയോഗിക്കുന്ന ഭാഷയിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു.
Story Summary
Union Parliamentary Affairs Minister Kiren Rijiju and Treasury bench members strongly objected to Leader of Opposition Rahul Gandhi’s use of the terms “idiot” and “andhbhakt” in the Lok Sabha. Gandhi clarified that his remarks were not targeted at the government and requested the Speaker to expunge them from the parliamentary records.


