തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരിനും സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്ന മുഖ്യമന്ത്രി, രാഹുൽ ഗാന്ധിയുടെയും സി.ജെ.പി.യുടെയും നാടകങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Rajeev Chandrasekhar Slams Kerala CM Over Protesting LPST Rank Holders Issue)
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിനെ നേരിട്ടെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർത്ഥികൾ നേരിടുന്ന കടുത്ത അനീതിക്കും പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഷയം നേരിട്ട് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളിൽ നിയമസഭയിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Story Summary
BJP Kerala State President Rajeev Chandrasekhar criticized Chief Minister VD Satheesan and the UDF government for ignoring student and candidate issues in the state while involving in politics in Delhi. Speaking after meeting protesting LP School Teacher rank holders outside the Secretariat, he assured them that the issue would be raised in the Kerala Legislative Assembly.


