റായ്പൂർ: അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ പതിനേഴുകാരിയായ ഗോത്രവർഗ്ഗ പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ബന്ധുക്കൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കൊറിയ, സൂരജ്പൂർ ജില്ലകളുടെ അതിർത്തി മേഖലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയെ ബലമായി ഗർഭച്ഛിദ്ര ഗുളികകൾ നൽകി അപായപ്പെടുത്താനും പ്രതികൾ ശ്രമിച്ചു.(Gang Raping Pregnant Tribal Girl, Two Arrested In Chhattisgarh)
വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മറ്റൊരു സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്ന പെൺകുട്ടിയെ സമുദായ നേതാക്കൾ കൂടിയായ അൻപതിലേറെ വയസ്സുള്ള രണ്ട് ബന്ധുക്കൾ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. ഭർത്താവിന്റെ അഭാവത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ, പെൺകുട്ടിയെ സൂരജ്പൂരിലെ ഒരു കടമുറിയിൽ തടങ്കലിൽ പാർപ്പിച്ച് ദിവസങ്ങളോളം പീഡനത്തിനിരയാക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ നിർബന്ധിച്ച് ഗർഭച്ഛിദ്ര ഗുളികകൾ നൽകി. തുടർന്ന് കൂടുതൽ ഗുളികകൾ വാങ്ങാനായി മെഡിക്കൽ സ്റ്റോറിലേക്ക് അയച്ച സമയം ഉപയോഗിച്ച് പെൺകുട്ടി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോക്സോ (POCSO), ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Summary
In Chhattisgarh’s Surajpur district, two male relatives were arrested for abducting and gang-raping a 17-year-old pregnant tribal girl who had married outside her caste. The police rescued the survivor and charged the accused under the POCSO Act and Bharatiya Nyaya Sanhita after her husband lodged an official complaint.


