ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.(Union Government To Introduce Bill Criminalising Disrespect To Vande Mataram)
നിലവിൽ 1971-ലെ ദേശീയ ബഹുമാന വിരുദ്ധ തടയൽ നിയമപ്രകാരം ദേശീയഗാനമായ ‘ജനഗണമന’, ദേശീയ പതാക, ഭരണഘടന എന്നിവയെ അവഹേളിക്കുന്നതിനാണ് ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതിൽ ഭേദഗതി വരുത്തി വന്ദേമാതരത്തെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.
വന്ദേമാതരം ആരെങ്കിലും ബോധപൂർവം തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ദേശീയഗാനത്തിന് ഒപ്പം വന്ദേമാതരം കൂടി നിർബന്ധമായും ആലപിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ബിൽ സഭയിൽ പരിഗണനയ്ക്ക് വരുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി തങ്ങളുടെ എല്ലാ രാജ്യസഭാ എം.പിമാർക്കും സഭയിൽ സന്നിഹിതരാകാൻ വിപ്പ് നൽകിയിട്ടുണ്ട്.
Story Summary
Union Home Minister Amit Shah is set to introduce the Prevention of Insults to National Honour (Amendment) Bill, 2026 in the Rajya Sabha. The proposed legislation aims to make intentional disruption or disrespect to the national song ‘Vande Mataram’ a punishable offense with up to three years of imprisonment, fine, or both.


