തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ജയിൽ ഡയറക്ടർ ജനറൽ ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ നോൺ-ഒഫീഷ്യൽ അംഗങ്ങളായി നാമനിർദ്ദേശം ചെയ്തു.(Kerala Government Reconstitutes Jail Advisory Committees Across State)
ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവരാണ് സമിതിയിലെ ഔദ്യോഗിക അംഗങ്ങൾ. പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡി.സി.സി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരും, വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും അംഗങ്ങളാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്ജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും, തവനൂർ സെൻട്രൽ ജയിലിൽ ഇ.പി രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരും അംഗങ്ങളാണ്. ഇതിന് പുറമെ നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിലേക്കും വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കും തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലെ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്.
Story Summary
The Kerala government has reconstituted the Advisory Committees for various Central, Open, and Women’s jails in the state. Headed by the Director General of Prisons, the committees include top district officials alongside newly appointed non-official members, including prominent figures.


