വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിന് തങ്ങൾ പദ്ധതിയിടുന്ന സൈനിക ലക്ഷ്യങ്ങൾ മുൻകൂട്ടി പറയാറില്ലെങ്കിലും, അമേരിക്കൻ നീക്കത്തെ പ്രതിരോധിക്കാൻ ഇറാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.(Trump warns US will strike Iran Pickaxe Mountain underground nuclear site soon)
ഇറാനെതിരെയുള്ള യുഎസ് സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നടത്തിയ ആക്രമണങ്ങളിൽ ഇറാന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും, നിലവിൽ പിൻവാങ്ങിയാൽ പോലും പൂർവസ്ഥിതിയിലാകാൻ ഇറാന് 20 മുതൽ 25 വർഷം വരെ വേണ്ടിവരുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് സമീപമാണ് പിക്ക്ആക്സ് പർവതനിര സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ നിരോധിത യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. പരമ്പരാഗത വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള രീതിയിലാണ് ഈ ഭൂഗർഭ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതേസമയം, മേഖലയിൽ സംഘർഷം വൻതോതിൽ വ്യാപിക്കുകയാണ്. ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ഇതിനുപുറമെ, സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതായി യെമനിലെ ഹൂതി വിമതരും പ്രഖ്യാപിച്ചു. ഹൂതികൾ സമുദ്രപാതയിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ട്രംപ് താക്കീത് നൽകി.
Story Summary
US President Donald Trump warned that American forces would heavily strike Iran’s underground nuclear complex at Pickaxe Mountain, stating that the military campaign against Tehran is far from over. As Middle East tensions escalate with Iranian drone strikes and Houthi blockade threats, Trump emphasized that Washington has no immediate plans to scale back its operations.


