HomeKeralaചെന്താമരയ്ക്ക് തൂക്കുകയർ!: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി, മാനസാന്തരത്തിന്...

ചെന്താമരയ്ക്ക് തൂക്കുകയർ!: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി, മാനസാന്തരത്തിന് സാധ്യതയില്ലെന്ന് നിരീക്ഷണം, 20 ലക്ഷം രൂപ പിഴ | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് (53) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അയൽവാസിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തി കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. തുക നൽകാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.(Nenmara Double Murder Case Court Awards Death Penalty To Accused Chenthamara)

പ്രതിയിൽ ഒരു തരത്തിലുള്ള മാനസാന്തരത്തിനും സാധ്യതയില്ലെന്നും സമൂഹത്തിനും ഇരകളുടെ കുടുംബത്തിനും ഇയാൾ വലിയ ഭീഷണിയാണെന്നും വിലയിരുത്തിയാണ് കോടതി നടപടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി ഈ ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയത്. നേരത്തെ 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ഈ കേസിൽ 2022-ൽ ജാമ്യത്തിലിറങ്ങിയ പ്രതി, ആ വ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിൽ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ജനുവരി 27-ന് അയൽവാസികളായ സുധാകരനെയും ലക്ഷ്മിയെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തുന്നത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തുടർന്ന് ഫെബ്രുവരി 18-ന് ഇയാളുടെ ആദ്യ കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മാർച്ച് 25-ന് സമർപ്പിച്ച 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം നിർണായക രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. വിചാരണ വേളയിൽ താൻ ഗാന്ധിയൊന്നുമല്ലെന്നും ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും കുറ്റം കൃത്യമായി തെളിയിക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളി വധശിക്ഷ പ്രഖ്യാപിച്ചത്.

Story Summary

The Palakkad Additional Sessions Court awarded the death penalty to Chenthamara, the prime accused in the shocking Nenmara twin murder case. Chenthamara, who was already out on bail for a 2019 murder case, brutally hacked his neighbor Sudhakaran and his mother Lakshmi to death. The court dismissed the defense’s arguments, citing a lack of reformation potential and visual proof of calculated cold-blooded execution.

WhatsApp Channel Banner

Latest updates

‘ജനാധിപത്യ വിധി അംഗീകരിക്കുന്നു, 6 മാസം അഴിമതിയോ സ്വജനപക്ഷപാതമോ...

കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ...

വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ പോലും വോട്ട് ചെയ്തു:...

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി...

ഫോക്ക്‌ലാൻഡ് ബാനർ വിവാദം: അർജന്റീന താരങ്ങളുടെ UK വിസ...

ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫാക്ക്‌ലാന്റ്...

പൊലീസ് ജീപ്പിന് പിഴയിട്ട സംഭവം: എം.വി.ഐയ്‌ക്കെതിരെ നടപടിയെടുത്തെന്ന് ഗതാഗത...

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട്...

ഗയാനയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; 27 മൃതദേഹങ്ങൾ കണ്ടെടുത്തു,...

ഗയാന തീരത്തുണ്ടായ വലിയ ബോട്ട് ദുരന്തത്തിൽ 27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു (Guyana Ferry Disaster). രാജ്യത്തിന്റെ തലസ്ഥാനമായ ജോർജ്ജ്ടൗണിൽ നിന്ന് പോർട്ട് കൈതുമയിലേക്ക് 179 യാത്രികരുമായി പോയ എംവി...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...