ജെഫ്രി എപ്സ്റ്റീൻ കേസിലെ രേഖകൾ പുറത്തുവിടുന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിന് വലിയ വീഴ്ച സംഭവിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ജോ റോഗന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് (Vance on Epstein Files). രേഖകൾ പുറത്തുവിടുന്നതിലെ ആശയവിനിമയത്തിൽ പിഴവ് പറ്റിയെന്നും, എന്നാൽ ഇതിനു പിന്നിൽ ദുരുദ്ദേശ്യങ്ങളില്ലെന്നും വാൻസ് പറഞ്ഞു. മുൻ അറ്റോർണി ജനറൽ പാം ബോണ്ടി എപ്സ്റ്റീന്റെ ക്ലയന്റ് ലിസ്റ്റ് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞത് അതിശയോക്തിപരമായിരുന്നുവെന്നും വാൻസ് സമ്മതിച്ചു.
ഇറാൻ യുദ്ധം: ഇസ്രായേലിന്റെ ഇടപെടൽ
ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചും വാൻസ് സംസാരിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതാണ് യുഎസിന്റെ ലക്ഷ്യമെന്നും വാൻസ് വ്യക്തമാക്കി. അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിക്കാതെ ‘നിശ്ചിത കാലയളവില്ലാതെ’ നീട്ടിക്കൊണ്ടുപോകാൻ ഇസ്രായേൽ ഭരണകൂടത്തിലെ ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും വാൻസ് വെളിപ്പെടുത്തി. നയതന്ത്ര ചർച്ചകളിൽ നിന്ന് യുഎസിനെ അകറ്റി നിർത്താനും, യുദ്ധം തുടരാൻ അമേരിക്കൻ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും ഇസ്രായേലിലെ ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: US Vice President JD Vance admitted that the Trump administration mishandled the release of the Epstein files but denied any malicious intent. Regarding the ongoing conflict with Iran, Vance stated that while the US goal is to prevent Iran from acquiring nuclear weapons, he acknowledged that certain elements within the Israeli government are actively manipulating efforts to prolong the war indefinitely.


