സുൽത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കണ്ണൂർ ഉളിക്കൽ സ്വദേശിനിയുമായ ലീബ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. നേരത്തെ ഇവർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.(Hemachandran murder case, accused arrested at Kozhikode airport)
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഹണി ട്രാപ്പിലൂടെ ഹേമചന്ദ്രനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടി എന്നാണ് കേസ്.
സംഭവത്തിൽ നേരത്തെ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു എന്നിവരടക്കം അഞ്ച് പേർ പിടിയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 24-ന് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ജൂണിലാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
Story Summary
Leeba, the accused in the murder of Hemachandran from Poomal, Wayanad, has been arrested at the Kozhikode airport. Hemachandran was allegedly lured into a honey trap by Leeba, kidnapped, murdered, and buried in a forest in Cherambadi, Tamil Nadu.

