തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ. കേസിൽ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന് ഗീനാകുമാരി കോടതിയിൽ വാദിച്ചിരുന്നു (ED Attack Case). ജാമ്യത്തിനെതിരെ പോലീസ് നൽകിയ റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ പ്രവർത്തിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജാമ്യത്തിനെതിരെയുള്ള അപ്പീലിൽ ഗീനാകുമാരിയെ എതിർകക്ഷിയാക്കാനാണ് നീക്കം.
ഒരു പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ ഇത്തരത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നത് അപൂർവമാണ്. ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും. കൊച്ചിയിൽ ഡിജിപി ആസഫലി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. നിലവിൽ കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നാളെ സെഷൻസ് കോടതിയിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകും.
Summary: In an unusual move, the Kerala government has initiated legal action against Special Prosecutor Geena Kumari for arguing in favor of the accused in the ED attack case. Contrary to the police report opposing bail, the prosecutor had argued in court that the ninth accused, Hareesh Kumar, did not need to be taken into custody.

