ന്യൂജേഴ്‌സി : ഫിഫ ലോകകപ്പിൽ സെനഗലിനെതിരെ ഫ്രാൻസിന് തകർപ്പൻ വിജയം. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ മുൻ ലോകചാമ്പ്യന്മാർ സെനഗലിനെ വീഴ്ത്തിയത്.(France beats Senegal as Mbappe creates history)
മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗലിന്റെ പ്രതിരോധക്കോട്ട ഭേദിക്കാൻ ഫ്രഞ്ച് മുന്നേറ്റനിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറി. 66-ാം മിനിറ്റിൽ ഒലിസ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനായി അക്കൗണ്ട് തുറന്നു. ഗോൾ വീണതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഫ്രാൻസ് പിന്നീട് സെനഗൽ ബോക്സിലേക്ക് ഇരച്ചുകയറി.
പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബർക്കോളയിലൂടെ ഫ്രാൻസ് ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും, തൊട്ടുപിന്നാലെ എംബാപ്പെ തന്റെ രണ്ടാം ഗോളിലൂടെ ഫ്രഞ്ച് വിജയം ഉറപ്പിച്ചു. ഈ ഗോളോടെ 58 ഗോളുകളുമായി ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം എംബാപ്പെ സ്വന്തമാക്കി. ലോകകപ്പിലെ മൊത്തം ഗോളുകളുടെ എണ്ണത്തിൽ ലിയോണൽ മെസ്സിയെ മറികടക്കാനും ഈ സൂപ്പർതാരത്തിനായി.
Story Summary
Kylian Mbappe led France to a commanding 3-1 victory over Senegal in the FIFA World Cup with a brilliant brace. During the match, Mbappe not only became France’s all-time leading goalscorer with 58 goals but also surpassed Lionel Messi’s total World Cup goal tally.

