തിരുവനന്തപുരം : കേരള പോലീസിൽ ഉന്നതതല മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. ഐപിഎസ് തലപ്പത്ത് ഉൾപ്പെടെ നിരവധി സുപ്രധാന നിയമനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഉത്തരമേഖലാ ഐജിയായി പുട്ട വിമലാദിത്യയെ സർക്കാർ നിയമിച്ചു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുടെ അധിക ചുമതലയും ഇദ്ദേഹത്തിൽ നിക്ഷിപ്തമാണ്.(Kerala Police Department reshuffle and new IPS appointments)
ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി എസ്. സതീഷ് ബിനോയെയും നിയമിച്ചു. ഉദ്യോഗസ്ഥരുടെ അസൗകര്യം പരിഗണിച്ചാണ് ചില റേഞ്ച് ഡിഐജിമാരുടെ നിയമനത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയത്. നേരത്തെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിക്കപ്പെട്ട കെ. കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായി പുനർനിയമിച്ചു.
കണ്ണൂർ റേഞ്ച് ഡിഐജിയായി പോകാൻ അസൗകര്യം അറിയിച്ച ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. ഇരുവരുടെയും അഭ്യർത്ഥന മാനിച്ചാണ് സർക്കാർ അടിയന്തരമായി തീരുമാനത്തിൽ മാറ്റം വരുത്തിയത്. മോഹനചന്ദ്രൻ നായർ: മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി, അരുൺ കെ. പവിത്രൻ: കൊച്ചി ഡിസിപി, ജുവനപടി മഹേഷ്: ദക്ഷിണമേഖലാ വിജിലൻസ് എസ്പി, ഷഹൻഷാ കെ.എസ്: തിരുവനന്തപുരം ഡിസിപി എന്നിങ്ങനെയാണ് മറ്റ് പ്രധാന നിയമനങ്ങൾ.
Story Summary
The Kerala government has implemented a major reshuffle in the police department, appointing Putt Vimaladitya as the North Zone IG and S. Satheesh Bino as the IG of Internal Security. The reshuffle also includes the reassignment of K. Karthik and T. Narayanan as DIGs for the Kannur and Thrissur ranges, respectively, based on their requests, alongside several other key appointments across the state.

