മൈൻസ്: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഹോം സന്നാഹ മത്സരത്തിൽ ഫിൻലാൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി (Germany vs Finland FIFA World Cup). മൈൻസിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത വിംഗർ ഡെനിസ് ഉണ്ടാവാണ് ജർമ്മനിയുടെ വിജയശില്പി. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം കൈ ഹാവെർട്സ് ടീമിനൊപ്പം ചേരാത്തതിനാൽ ആദ്യ ഇലവനിൽ ലഭിച്ച അവസരം ഉണ്ടാവ് മികച്ച രീതിയിൽ വിനിയോഗിക്കുകയായിരുന്നു. മത്സരത്തിനിടയിൽ നേരിയ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ഗോൾ നേടിയ ഉടൻ തന്നെ താരം കളം വിട്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ പതിനെട്ടുകാരൻ ലെണ്ണാർട്ട് കാർലിന്റെ മികച്ച പ്രകടനവും ജർമ്മൻ നിരയ്ക്ക് കരുത്തേകി.
പരിക്കിനെ തുടർന്ന് ദീർഘകാലം ടീമിന് പുറത്തായിരുന്ന സൂപ്പർ താരം ജമാൽ മുസിയാലയുടെ തിരിച്ചുവരവിനും ഈ മത്സരം സാക്ഷ്യം വഹിച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബോക്സിന് തൊട്ടുവെളിയിൽ നിന്നും തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ മുസിയാല ജർമ്മനിയുടെ നാലാം ഗോൾ സ്വന്തമാക്കി. കളിയുടെ 34-ാം മിനിറ്റിൽ നായകൻ ജോഷ്വ കിമ്മിിച്ചിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഉണ്ടാവാണ് ജർമ്മനിയെ ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഉണ്ടാവ നൽകിയ പാസിൽ നിന്ന് ഫ്ലോറിയൻ വിർട്സ് ജർമ്മനിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 14-ന് കുറകാവോയ്ക്കെതിരെയാണ് ജർമ്മനിയുടെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ശനിയാഴ്ച ചിക്കാഗോയിൽ വെച്ച് നടക്കുന്ന അവസാന സൗഹൃദ മത്സരത്തിൽ ജർമ്മനി സഹ-ആതിഥേയരായ അമേരിക്കയെ നേരിടും.
Summary: Germany secured a comfortable 4-0 victory over Finland in their final home warm-up match ahead of the FIFA World Cup. Forward Deniz Undav starred with two goals and an assist before being substituted due to a minor injury. Jamal Musiala also marked his return to the national team after a long injury layoff by scoring the final goal of the match.

