Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'K മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നു, അതിനെക്കുറിച്ച്...

‘K മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നു, അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല, ഒറ്റക്കെട്ടായി നിൽക്കുക’: നിപ ബാധയിൽ വീണ ജോർജ് | Veena George Nipah reaction

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, രോഗപ്രതിരോധത്തിനായി ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.(Veena George Nipah reaction, Veena George Calls For Unified Action As Nipah Virus Resurfaces In Kerala)

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശങ്ങൾ പലരും തനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും, എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയമായ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യമെന്നും അവർ കൂട്ടിച്ചേർത്തു.

മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളം ഇതിനകം തന്നെ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ മാർഗ്ഗരേഖയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപുതന്നെ, സംസ്ഥാനത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

നിപയ്‌ക്കൊപ്പം തന്നെ ഷിഗെല്ല രോഗബാധയെയും അതീവ ഗൗരവത്തോടെ കാണണമെന്ന് അവർ ഓർമ്മിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾ, പ്രായമായവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരിൽ ഈ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഒറ്റക്കെട്ടായി പ്രവർത്തിക്കുക എന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ സമീപനമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. 2023-ലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Story Summary

Former Health Minister Veena George has called for a unified response to the Nipah outbreak in Kerala, emphasizing the need for scientific resistance over political bickering. She highlighted that Kerala has a well-established treatment protocol and guidelines based on past experiences, and urged immediate action even before official confirmation from NIV Pune. Additionally, she expressed grave concern over the unprecedented spread of Shigella and stressed the importance of community vigilance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.