ചെന്നൈ: അന്തരിച്ച തമിഴ് നടൻ രഘുവരനുമായുള്ള ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി രോഹിണി. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, രഘുവരൻ ഒരിക്കലും തന്റെ സിനിമാ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്നും, തന്നെ ഒരു ‘ഹൗസ് വൈഫ്’ എന്ന നിലയിൽ മാത്രം കാണാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും രോഹിണി വെളിപ്പെടുത്തി.(Actress Rohini Opens Up About Her Marriage To Actor Raghuvaran)
രഘുവരന്റെ കുടുംബത്തിൽ സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യുന്ന പതിവില്ലായിരുന്നെന്നും, ഭാര്യ തന്റെ സംരക്ഷണയിലായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്തയെന്നും രോഹിണി പറഞ്ഞു. ഇതിനെത്തുടർന്ന് വിവാഹശേഷം തന്റെ സിനിമാ ജീവിതത്തിൽ നിന്ന് ഏഴ് വർഷത്തോളം വിട്ടുനിൽക്കേണ്ടി വന്നു. ആ കാലഘട്ടത്തിൽ നിന്ന് പുറത്തുകടക്കാനും പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും തിരിച്ചെത്താനും താൻ ഏറെ പോരാടേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
52 വർഷമായി സിനിമാ ഇൻഡസ്ട്രിയിലുള്ള താൻ രഘുവരനൊപ്പം ചെലവഴിച്ചത് ഏഴ് വർഷം മാത്രമാണ്. എങ്കിലും തന്റെ കരിയറിലെ നേട്ടങ്ങളെല്ലാം അദ്ദേഹവുമായി ചേർത്തു വായിക്കുന്നതിൽ വേദനയുണ്ടെന്നും രോഹിണി വ്യക്തമാക്കി. എന്റെ സിനിമകളെക്കുറിച്ചും, എന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിക്കൂ. ഒരു വ്യക്തിയായും അഭിനേത്രിയായും എനിക്കുവേണ്ടി ഒരു അടയാളപ്പെടുത്തൽ ഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, രോഹിണി പറഞ്ഞു.
Story Summary
Actress Rohini has opened up about her past marriage to the late actor Raghuvaran, revealing that he did not support her film career and preferred her to be a homemaker. Rohini shared that she had to struggle and fight to reclaim her identity and return to the industry after their divorce, emphasizing her desire to be recognized for her own professional achievements rather than being defined by her former marriage.

