ഇടുക്കി: എച്ച്1 എൻ1 ബാധിച്ച് ഇടുക്കിയിൽ 82-കാരി മരിച്ചു. കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മയാണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മെയ് 30-നാണ് കടുത്ത പനിയെത്തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.(H1N1 death Idukki, Eighty two year old woman dies of H1N1 in Idukki)
സ്വൈൻ ഇൻഫ്ളുവൻസ അഥവാ പന്നിപ്പനി എന്നറിയപ്പെടുന്ന ഈ അസുഖം, 2009 മുതൽ ആഗോളതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആർ.എൻ.എ വൈറസ് വിഭാഗത്തിൽപ്പെടുന്ന ഇൻഫ്ളുവൻസ വൈറസാണ് ഇതിന് കാരണമാകുന്നത്. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുന്ന ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. വായുവിലൂടെയാണ് രോഗം പകരുന്നത്.
രോഗബാധിതരായ വ്യക്തികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് വൈറസ് വായുവിൽ കലരുന്നത്. അസുഖം ബാധിച്ച വ്യക്തിയിൽ നിന്ന് ഏകദേശം രണ്ട് മുതൽ ഏഴ് ദിവസം വരെ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങൾ
പനി, വിറയൽ, ക്ഷീണം.
ശരീരവേദന, തൊണ്ടവേദന, ചുമ.
ശ്വാസതടസ്സം.
ചിലരിൽ ഛർദ്ദിയും അതിസാരവും അനുഭവപ്പെടാം.
Story Summary
An 82-year-old woman, Mariyamma from Kochukarimban, Idukki, has died due to H1N1 (swine flu) while undergoing treatment at Kottayam Medical College. The H1N1 virus, which primarily affects the respiratory system, spreads through airborne droplets, and health authorities advise prompt medical attention for those exhibiting symptoms, especially those with pre-existing conditions.

