തിൻസൂകിയ: അസമിലെ തിൻസൂകിയ ജില്ലയിൽ പെൺകുട്ടിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ച ശേഷം 11 വയസ്സുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ (Assam Minor Assault Case). തിൻസൂകിയയിലെ മാർഗരിറ്റ സ്വദേശിയായ രാജു ഖാൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്.
പ്രതി ആദ്യം കുട്ടിയുടെ പിതാവുമായി സൗഹൃദത്തിലാവുകയും പിന്നീട് ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയും ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് പണവും സമ്മാനങ്ങളും നൽകി മാതാപിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ പ്രതി, സിദെഹിംഗ് ആഗ്ബന്ധ ഗ്രാമത്തിലെ വീട്ടിനുള്ളിൽ വെച്ചാണ് പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. അടുത്തിടെ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രദേശത്തെ സ്ത്രീകളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. അയൽവാസികൾ കുട്ടിയുടെ കുടുംബത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞ് പ്രകോപിതരായ ഒരു കൂട്ടം ഗ്രാമവാസികൾ പ്രതിയെ തടഞ്ഞുവെച്ച് മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും തിൻസൂകിയ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: A man identified as Raju Khan was arrested in Assam’s Tinsukia district for allegedly sexually assaulting an 11-year-old girl in Sidehing Agbandha village. The accused reportedly befriended the child’s father, gaining the family’s trust with money and gifts to abuse the minor inside her residence. The incident came to light when local women raised alarms after the victim’s physical health deteriorated.

