ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സുധാകരനെ ‘രാഷ്ട്രീയ കോമാളി’ എന്ന് വിശേഷിപ്പിച്ച സലാം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശങ്ങളെയും ശക്തമായി എതിർത്തു.(H Salam Attacks G Sudhakaran Over Comments On Pinarayi Vijayan)
പിണറായി വിജയനെയും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ജി. സുധാകരൻ അധിക്ഷേപിച്ചെന്ന് സലാം ആരോപിച്ചു. പിണറായി വിജയനെ ‘നനഞ്ഞ കോഴി’യെന്നും കെ.എൻ. ബാലഗോപാലിനെ ‘സംസാരിക്കാൻ അറിയാത്തവൻ’ എന്നും സുധാകരൻ വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും ജി. സുധാകരൻ പണം പിരിച്ചത് എന്തിനാണെന്ന് സലാം ചോദിച്ചു. ആ പണം പിരിച്ചെടുത്ത കണക്കുകൾ പരസ്യപ്പെടുത്താൻ അദ്ദേഹം തയ്യാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ സുധാകരന് ധൈര്യമുണ്ടോ എന്നും സലാം വെല്ലുവിളിച്ചു. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാതിരുന്നത്. അങ്ങനെയുള്ള ഒരാളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും സലാം കടുത്ത ഭാഷയിൽ വിമർശിച്ചു. നാട്ടിൽ മദ്യത്തിന് പകരമായി മറ്റൊരാളെ തെറിവിളിക്കുന്ന ആളുടെ നിലവാരത്തിലേക്ക് സുധാകരൻ മാറിയെന്നും എച്ച്. സലാം കുറിപ്പിൽ പരിഹസിച്ചു.
Story Summary
CPM leader H. Salam has launched a scathing attack on former minister G. Sudhakaran, calling him a ‘political joker’ in a Facebook post. Salam criticized Sudhakaran for derogatory remarks against CM Pinarayi Vijayan and Minister K.N. Balagopal, while also challenging Sudhakaran to disclose details regarding funds allegedly collected during the 2021 assembly elections.

