തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ബന്ധുവായ ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Breaks Silence on Benny Thomas Resignation)
ബെന്നി തോമസിന്റെ പൊതുപ്രവർത്തന പരിചയം കണക്കിലെടുത്താണ് നിയമനം നൽകിയതെന്നും, ബന്ധുവായതുകൊണ്ടല്ല അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാൾ തന്റെ വകുപ്പിൽ അത്യന്താപേക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണോ രാജി എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി പറയാൻ മന്ത്രി തയ്യാറായില്ല. ബെന്നി തോമസ് ആരാണെന്ന് പേരാവൂരിൽ അന്വേഷിച്ചാൽ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. നിയമനം വിവാദമായതിന് പിന്നാലെ ഇന്നലെയാണ് ബെന്നി തോമസ് തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്വം രാജിവെച്ചത്.
Story Summary
Minister Sunny Joseph has defended the appointment of his brother-in-law, Benny Thomas, to his personal staff, stating it was based on merit and experience rather than nepotism. Despite Benny Thomas resigning following the controversy, the minister maintained that the appointment was legally sound and that the resignation was a personal decision, though he avoided confirming if it was made at the Chief Minister’s behest.

