Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeCrimeഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി: ശരീരത്തിൽ 51 മുറിവുകൾ, അസ്ഥികൾക്ക് പൊട്ടൽ;...

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി: ശരീരത്തിൽ 51 മുറിവുകൾ, അസ്ഥികൾക്ക് പൊട്ടൽ; അഖിലയുടെ വാദവും പൊളിഞ്ഞു | Panavoor toddler murder

🎙️ Latest Podcast

തിരുവനന്തപുരം: പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിത് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കുന്നു. വെറും ഒരു മാസത്തിനുള്ളിൽ നാല്‍പ്പതിലധികം തവണ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതായി പ്രതികളായ അഷ്‌കറും അഖിലയും പൊലീസിനോട് സമ്മതിച്ചു. അര്‍ഷിതിന്റെ ശരീരത്തിൽ 51 മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.(Panavoor toddler murder, Tragic Murder Of 18 Month Old Toddler In Panavoor Parents Arrested)

അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാർക്ക് കുഞ്ഞിനെ കൈമാറാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞ് തനിക്ക് ബാധ്യതയാണെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് രണ്ടാനച്ഛൻ അഷ്‌കർ മൊഴി നൽകി. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നുവെന്ന് പറഞ്ഞ് അഖില പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ പോലും ഇവർ പൊള്ളലേൽപ്പിച്ചിരുന്നു. ആഹാരം പോലും നിഷേധിച്ചാണ് ഇരുവരും കുഞ്ഞിനെ പീഡിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് അഷ്‌കർ കുഞ്ഞിന്റെ കൈകൾ തല്ലിയൊടിച്ചിരുന്നു. ഈ സമയത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുഞ്ഞിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന ആരോപണം ശക്തമാണ്. വാടകവീട്ടിൽ അഷ്‌കറിന്റെ അമ്മയും സഹോദരിയും കൂടെ താമസിച്ചിരുന്നതിനാൽ, കൊലപാതകത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

Story Summary

A 18-month-old toddler, Arshith, was brutally killed in Panavoor by his mother and stepfather, who subjected him to over 40 counts of physical abuse, starvation, and severe torture within a month. Post-mortem reports revealed 51 injuries and multiple broken ribs on the child’s body, while police are currently investigating the possible complicity of other family members residing in the same household.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.