ചെന്നൈ: മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ നിയമനടപടികൾ കർശനമാക്കാൻ തമിഴ്നാട് സർക്കാർ. കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫയലുകളിൽ ഒപ്പുവെച്ചതോടെ നടപടികൾ ഔദ്യോഗികമായി ലോക്ഭവനിൽ എത്തിച്ചിരിക്കുകയാണ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.(Tamil Nadu Government Seeks Prosecution Sanction Against Senthil Balaji)
മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ഈ വിഷയത്തിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പ്രതി മന്ത്രിസ്ഥാനത്ത് ആയിരുന്നതിനാൽ, പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാർ തന്നെയാണെന്നതായിരുന്നു മുൻ സർക്കാരിന്റെ നിലപാട്. ഇഡി നേരിട്ട് സർക്കാരിനെ സമീപിക്കണമെന്നും അവർ വാദിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ടിവികെ നേതൃത്വത്തിലുള്ള സർക്കാർ കേസിലെ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
Story Summary
The T.V.K. government, led by Chief Minister C. Joseph Vijay, has requested prosecution sanction from the Governor to proceed against Senthil Balaji in a high-profile cash-for-jobs scam dating back to 2011. By officially submitting the files for PMLA-related legal actions, the administration aims to resolve long-standing procedural delays that the ED had previously attributed to obstruction by the former DMK government.

