ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കി തമിഴ്നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് (TASMAC) മദ്യഷാപ്പുകൾ സർക്കാർ അടച്ചുപൂട്ടി.(Tamil Nadu Government Closes 717 TASMAC Liquor Outlets)
ബുധനാഴ്ചയ്ക്ക് മുൻപായി 610 ഔട്ട്‌ലെറ്റുകൾ പൂട്ടുകയും, ബാക്കി 107 എണ്ണം ഇന്നലെ അടച്ചുപൂട്ടുകയും ചെയ്തതായി എക്സൈസ് മന്ത്രി കെ. വിഗ്നേഷ് അറിയിച്ചു. മധുരയിലാണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയത് (290 എണ്ണം). കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി.
പൂട്ടിയ മദ്യഷാപ്പുകളിൽ ജോലി ചെയ്തിരുന്ന 3,474 ജീവനക്കാരിൽ 2,331 പേരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റി നിയമിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനമെടുക്കും. ഈ നടപടികൾക്ക് ശേഷം സംസ്ഥാനത്ത് ഇനി 4,048 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപത്തുള്ള മദ്യഷാപ്പുകൾ പൂട്ടാനുള്ള തീരുമാനം ജനങ്ങൾക്കിടയിൽ വലിയ സ്വാഗതം നേടിക്കഴിഞ്ഞു.
Story Summary
Fulfilling a key election promise, the C. Joseph Vijay-led government in Tamil Nadu has closed 717 TASMAC liquor outlets located within 500 meters of schools, places of worship, and bus stands. Excise Minister K. Vignesh confirmed the closure and stated that over 2,300 employees from the closed shops have been relocated to other outlets, leaving 4,048 operational stores across the state.

