വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സുരക്ഷാ ഭീഷണിയുയർത്തി ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.(US And Iran Tensions Escalate In Strait Of Hormuz)
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് യുഎസ് സെൻട്രൽ കമാൻഡാണ് സൈനിക നടപടി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭാവിയിലെ പ്രത്യാക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, ഹോർമുസ് മേഖലയിലെ ഒരു ദ്വീപിലുള്ള റഡാർ കേന്ദ്രം ഉൾപ്പെടെ അമേരിക്ക തകർത്തു.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ, ഇറാന്റെ തുറമുഖങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംഘർഷം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.
Story Summary
Tensions in the Strait of Hormuz have escalated after the US military shot down four Iranian drones and retaliated by destroying radar installations on a strategic island. This military action threatens the fragile ceasefire between Washington and Tehran, further destabilizing global energy supply chains and driving up oil prices as both nations continue a cycle of retaliatory strikes.

