തിരുവനന്തപുരം: കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നു. ജൂൺ 9 മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ബാധകമാകുക. മത്സ്യങ്ങളുടെ പ്രജനനകാലം കൂടി കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Kerala Trawl Ban, Kerala announces 52 day trawl ban starting from June 9)
പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന മോട്ടോർ ഘടിപ്പിക്കാത്ത ബോട്ടുകളെ ട്രോളിങ് നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി എല്ലാ തീരദേശ ജില്ലകളിലും മെയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ എല്ലാവിധ അനധികൃത മത്സ്യബന്ധന രീതികളും സർക്കാർ നിരോധിച്ചു.
പ്രത്യുൽപാദനക്ഷമതയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും വിപണനം ചെയ്യുന്നതും കുറ്റകരമാണ്. സ്ഫോടകവസ്തുക്കൾ, വിഷം, വൈദ്യുതി എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ജലാശയങ്ങളിൽ മാലിന്യം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കൽ, 20 എംഎമ്മിൽ കുറഞ്ഞ കണ്ണിവലുപ്പമുള്ള വലകളുടെ ഉപയോഗം, രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയുള്ള മത്സ്യബന്ധനം എന്നിവയും നിരോധിച്ചിരിക്കുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവും 15,000 രൂപ പിഴയും ലഭിക്കാം.
Story Summary
Kerala is set to impose a 52-day trawl ban from June 9 to July 31 to protect marine fish breeding during the monsoon season, with traditional non-motorized boats being exempt. Additionally, the Fisheries Department has strictly prohibited illegal inland fishing practices—such as using explosives, poison, or undersized nets—under the 2010 Inland Fisheries and Aquaculture Act, which carries penalties including imprisonment and fines.

