ടെഹ്‌റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Iran Rejects Trump Claims Regarding Peace Agreement And Assets)
ഇറാൻ ആണവ സാമഗ്രികൾ നശിപ്പിക്കുമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത്തരമൊരു വ്യവസ്ഥ കരാറിന്റെ കരടിൽ എവിടെയുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഇറാന്റെ സ്വന്തം സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്നും, കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.
മരവിപ്പിച്ച 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടനടി വിട്ടുനൽകുന്നതാണ് ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് ഇറാൻ ആവർത്തിച്ചു. ഈ ആവശ്യം അംഗീകരിക്കാതെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന കർശന നിലപാടിലാണ് ടെഹ്‌റാൻ.
Story Summary
Iran has rejected recent claims by US President Donald Trump regarding a peace agreement, dismissing his statements as misleading and fabricated. Tehran maintains that the release of $12 billion in frozen assets is a prerequisite for any further negotiations, while clarifying that its stance on the Strait of Hormuz remains unchanged.

