തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപഐഎം പ്രതിഷേധം. റെയ്ഡ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് പാർട്ടി നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി.(CPIM Statewide Protest Over ED Raid At Pinarayi Vijayan Kannur Residence Accuses CM VD Satheesan And PM Modi)
കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും രൂക്ഷമായ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ വസതിയുടെ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസുമായി വലിയ തോതിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുന്നതിലേക്ക് നയിച്ചു. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. വരും മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപഐഎം തീരുമാനം.
പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ഈ ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിതമായ സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഐഎമ്മിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇഡി എന്നത് നിലവിൽ സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് മാത്രമായി മാറിയിരിക്കുകയാണ്, പി ജയരാജൻ പറഞ്ഞു.
പിണറായി വിജയനെയോ സിപഐഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാട്ടി ഭയപ്പെടുത്താനാകില്ലെന്നും ഈ വേട്ടയാടലിന് പിന്നിൽ യുഡിഎഫിന് വ്യക്തമായ പങ്കുണ്ടെന്നും എം.എ. ബേബി പ്രതികരിച്ചു. റെയ്ഡ് മണിക്കൂറുകൾ പിന്നിടുമ്പോഴും കേരള രാഷ്ട്രീയ പശ്ചാത്തലം സംഘർഷഭരിതമായി തുടരുകയാണ്.
Story Summary
Massive protests and clashes erupted outside the residence of Pinarayi Vijayan in Kannur following an unexpected ED raid in the monthly payoff case. Senior CPIM leaders P Jayarajan and KK Ragesh accused PM Narendra Modi and CM VD Satheesan of launching a joint political conspiracy to target the Left, comparing it to the arrest of Arvind Kejriwal. The CPIM has called for statewide protests against the central agency’s move.

