വിജയവാഡ: അന്താരാഷ്ട്ര തലത്തിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി കർശനമായ സ്ക്രീനിംഗ് നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ സ്ക്രീനിംഗ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.(Ebola Screening Vijayawada Airport, Andhra Pradesh Government Starts Ebola Screening For International Passengers)
വിമാനത്താവളത്തിൽ എത്തുന്ന വിദേശ യാത്രക്കാരെ പരിശോധിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ സ്ക്രീനിംഗ് നടപടികൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ വിജയവാഡ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ മൂന്ന് തവണ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ ഉള്ളത്. സിംഗപ്പൂരിൽ നിന്നുള്ള ഈ വിമാനങ്ങളിലെത്തുന്ന മുഴുവൻ യാത്രക്കാരെയും കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമേ പുറത്തേക്ക് വിടുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
The Andhra Pradesh government has initiated strict Ebola screening for international passengers arriving at Vijayawada Airport. A medical team comprising doctors and paramedics has been deployed by the Health Department, specifically targeting passengers arriving on flights from Singapore.

