ന്യൂഡൽഹി: ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായ പരിഹാസ അക്കൗണ്ടിന്റെ എക്സ് ഹാൻഡിൽ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. സി.ജെ.പി സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ അഭിജീത് ദിപ്കെയാണ് കോടതിയെ സമീപിച്ചത്. ഹർജി ഈ ആഴ്ച തന്നെ കോടതി പരിഗണിച്ചേക്കും.(Cockroach Janta Party Founder Abhijeet Dipke Moves Delhi High Court Against X Account Block)
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേയ് 21-നാണ് ഈ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 69(A) പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിനോട് ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്.
നിലവിൽ അമേരിക്കയിലെ ബോസ്റ്റണിലുള്ള മുപ്പതുകാരനായ അഭിജീത് ദിപ്കെ, തനിക്ക് നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്നും ഇന്ത്യയിലുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശത്തിന് പിന്നാലെയാണ് ഈ അക്കൗണ്ട് രൂപീകരിക്കപ്പെടുന്നത്.
Story Summary
Abhijeet Dipke, founder of the satirical platform ‘Cockroach Janta Party’ (CJP), has approached the Delhi High Court after the Indian government blocked his X account under Section 69(A) of the IT Act. The satirical page was launched in response to Chief Justice of India Surya Kant’s controversial remark comparing certain elements to “cockroaches”.

