കാബൂൾ: “ഒരു സ്ത്രീയുടെ ഒരേയൊരു സ്വപ്നം ഭർത്താവുണ്ടാവുക എന്നത് മാത്രമല്ല. അവൾക്ക് സ്വന്തം കാലിൽ നിൽക്കണം, സ്വതന്ത്രയാകണം. അതിന് ശേഷമായിരിക്കണം വിവാഹവും കുടുംബവും. എന്നാൽ ആ സ്വാതന്ത്ര്യമോ അവകാശമോ ഇല്ലാതെയാണ് ഞാൻ ഈ പുതിയ ജീവിതത്തിലേക്ക് തള്ളിയിടപ്പെട്ടത്; എന്റെ സ്വപ്നങ്ങൾ ഇന്നും അപൂർണ്ണമായി തുടരുന്നു…” – കണ്ണീരോടെ വിറയ്ക്കുന്ന ശബ്ദത്തിൽ ആ യുവതി തന്റെ ജീവിതം വിവരിക്കുമ്പോൾ, അത് ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് പെൺകുട്ടികളുടെ ദയനീയമായ നേർച്ചിത്രമായി മാറുന്നു.(Taliban Ban On Afghan Female Education Five Years Completed Rise In Forced Marriages)
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ട് ഇപ്പോൾ ഏകദേശം അഞ്ച് വർഷം തികയുകയാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതോടെ കരിയറും സ്വപ്നങ്ങളും വഴിമുട്ടിയ അഫ്ഗാൻ പെൺകുട്ടികൾക്ക് മുന്നിൽ ഇന്ന് ഒരേയൊരു വഴിമാത്രമേ താലിബാൻ അവശേഷിപ്പിച്ചിട്ടുള്ളൂ — ‘നിർബന്ധിത വിവാഹം’.
രക്ഷപ്പെടാൻ നൂറുകണക്കിന് മൈലുകൾ താണ്ടി കാബൂളിലേക്ക്
തന്റെ ഗ്രാമത്തിൽ തുടർന്നാൽ നിർബന്ധിത വിവാഹത്തിന് ഇരയാകേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് 19 വയസ്സുകാരി കഴിഞ്ഞ വർഷം ഡേകുണ്ടിയിൽ നിന്നും നൂറുകണക്കിന് മൈലുകൾ താണ്ടി കാബൂളിലേക്ക് പലായനം ചെയ്തത്. ആൺതുണയില്ലാതെ സ്ത്രീകൾ ദീർഘദൂര യാത്ര ചെയ്യരുതെന്ന താലിബാന്റെ കർശന നിയമം നിലനിൽക്കെ, ശരീരമാസകലം മൂടിപ്പൊതിഞ്ഞ് കണ്ണുകൾ മാത്രം പുറത്തുകാണുന്ന രീതിയിൽ അതീവ അപകടകരമായ സാഹചര്യത്തിലായിരുന്നു തന്റെ കസിനൊപ്പമുള്ള ഇവരുടെ ടാക്സി യാത്ര.
സുഹൃത്തുക്കളെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഡേകുണ്ടിയിൽ തുടർന്നാൽ എന്നെ അവർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുമായിരുന്നു. പൈലറ്റ് ആകണമെന്നതായിരുന്നു എന്റെ സ്വപ്നം. മുൻപ് മാതാപിതാക്കൾ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്കൂളോ യൂണിവേഴ്സിറ്റിയോ ഇല്ലാത്തതിനാൽ വിവാഹം കഴിക്കുക മാത്രമാണ് ഏകവഴിയെന്ന് അവരും പറയുന്നു. എന്റെ അവസാന ശ്വാസം വരെ ഞാൻ ഇതിനെതിരെ പ്രതിരോധിക്കും.” – യുവതി വ്യക്തമാക്കുന്നു.
നിലവിൽ കാബൂളിൽ ഒരു സ്വകാര്യ ഇംഗ്ലീഷ് ലാംഗ്വേജ് കോഴ്സിന് ചേർന്നിരിക്കുകയാണ് ഇവർ. വലിയ തുക ഈടാക്കുന്ന ഇത്തരം ഹ്രസ്വകാല സ്വകാര്യ കോഴ്സുകളും മതവിദ്യാഭ്യാസം നൽകുന്ന മദ്രസകളും മാത്രമാണ് ഇന്ന് അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് പ്രൈമറി സ്കൂളിന് ശേഷം പഠിക്കാൻ ലഭ്യമായ ഏക പോംവഴി. എന്നാൽ ഇവയൊന്നും ഔദ്യോഗിക വിദ്യാഭ്യാസത്തിന് പകരമാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ നാലിൽ മൂന്ന് പേരും അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഇവരെപ്പോലെയുള്ള സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് മാത്രമേ ഇത്തരം സ്വകാര്യ കോഴ്സുകളെങ്കിലും പ്രാപ്യമാകുന്നുള്ളൂ.
Story Summary
It has been nearly five years since the Taliban banned girls over 12 from attending school in Afghanistan, stripping millions of their career dreams and leaving them with ‘forced marriage’ as the only choice. Despite dynamic personal resistance from girls like Alia, who fled to Kabul for private language courses, data reveals a surge in underage and forced marriages, heavily backed by new oppressive laws. Taliban officials like Hamdullah Fitrat continue to deflect and remain silent on reopening secondary education, leaving Afghan women feeling completely abandoned by the global community.

