Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeKerala'ആരെയും കുടിയിറക്കാൻ അനുവദിക്കില്ല, പാരിയത്തുകാവിൽ നടന്നത് മുത്തങ്ങയുടെ മിനി പതിപ്പ്': നിവാസികളെ...

‘ആരെയും കുടിയിറക്കാൻ അനുവദിക്കില്ല, പാരിയത്തുകാവിൽ നടന്നത് മുത്തങ്ങയുടെ മിനി പതിപ്പ്’: നിവാസികളെ നേരിട്ട് കണ്ട് MV ഗോവിന്ദൻ | MV Govindan

🎙️ Latest Podcast

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാരിയത്തുകാവിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് കോളനി നിവാസികളെ സന്ദർശിച്ച ശേഷം അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ ക്രൂരമായ കടന്നാക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(MV Govindan Visited Pariyathukavu SC Colony Slams Police Eviction Drive Under UDF Govt)

കോടതി വിധിയുടെ മറപിടിച്ച്, സാമ്പത്തിക ശേഷിയുള്ള ഒരു വിഭാഗത്തിന് വേണ്ടിയാണ് പോലീസ് പാവപ്പെട്ടവർക്ക് നേരെ ആക്രമണം നടത്തിയത്. എൽ.ഡി.എഫിന്റെ പത്ത് വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയമില്ലാത്തവർക്ക് പട്ടയവും നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഇവിടെ ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും പാരിയത്തുകാവിലെ സമരസമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിൽ സംസാരിക്കവേ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

തുടർന്ന് ഉന്നതി കോളനിയിലൂടെ നടന്ന് അദ്ദേഹം നിവാസികളെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ യു.ഡി.എഫ് സർക്കാരും കക്ഷി ചേരും. കൂടുതൽ സാവകാശം തേടുമെന്ന് പുതിയ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

CPIM State Secretary M V Govindan visited the Pariyathukavu SC colony residents facing eviction, comparing the police action to a mini-Muthanga incident under the newly formed UDF government. While Govindan assured CPIM’s full support to prevent the eviction, the newly appointed Minister Roji M John stated that the UDF government would stand with the families and seek extensions from the Supreme Court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.